ജനാധിപത്യ കേരളത്തിന് അപമാനകരമാവുന്ന ഇമ്മാതിരി ബോർഡുകൾ എടുത്ത് മാറ്റുക തന്നെ വേണം. കഴിഞ്ഞ വർഷം ഇതേ ദിവസം ഇട്ട പോസ്റ്റ് ഇന്നും ഹിന്ദുത്വവൽക്കരണത്തിൻ്റെ വഴികൾ കുഞ്ഞിമംഗലത്തെ മല്ലിയോട്ട് പാലോട് കാവ് ക്ഷേത്രവളപ്പിൽ വെച്ച,ഉത്സവകാലത്ത് മുസ്ലിങ്ങൾക്ക് അമ്പലപ്പറമ്പിൽ പ്രവേശനം നിഷേധിച്ചു കൊണ്ടുള്ള പരസ്യ ബോർഡ് വിവാദമായിരിക്കുകയാണല്ലോ. മലയാളിയുടെ നവോത്ഥാന പാരമ്പര്യത്തെയും മതനിരപേക്ഷ സംസ്കാരത്തെയും അപഹസിക്കുകയാണ് ക്ഷേത്ര ഭാരവാഹികൾ ഈയൊരു നടപടിയിലൂടെ ചെയ്തിരിക്കുന്നത്.